സാത്താന്‍ എന്നൊന്നുണ്ടോ
ഉണ്ടെന്നാണ് സാത്താന്‍പൂജ നടത്തുന്നവരുടെ വാദം. ദൈവം എന്നത് പോസറ്റീവ് എനര്‍ജി
ആണെങ്കില്‍ അതിനെതിരായി ഒരു നെഗറ്റീവ് എനര്‍ജി ഉണ്ടെന്നാണ് ഇവരുടെ വാദം. കറുത്ത
കുര്‍ബാന അര്‍പ്പിക്കുന്ന ബ്ലാക്മാസ്, ആന്റി ക്രൈസ്റ്റ് എന്നൊക്ക അറിയപ്പെടുന്ന
സാത്താന്‍ ആരാധന അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കടന്നതായുള്ള വാര്‍ത്തകള്‍
വര്‍ഷങ്ങള്‍ക്ക് മുന്‍പേ കേട്ട് തുടങ്ങിയിരുന്നെങ്കിലും നമ്മുടെ നാട്ടില്‍ ഇതിന്
ആഴത്തില്‍ വേരോട്ടമുണ്ടെന്ന സ്ഥിരീകരണം.
മധ്യകാലഘട്ടത്തിൽ
ശത്രുക്കളുടെ നാശത്തിനുവേണ്ടി വിശ്വാസികൾ കാഴ്‌ചവച്ചിരുന്ന ദിവ്യബലിയാണ് കറുത്ത
കുര്‍ബാന. ദൈവത്തെയും ക്രിസ്തുമതത്തെയും നിന്ദിക്കുന്ന രീതിയിൽ സാബത്ത് ദിവസത്തിൽ
അനുഷ്ഠിക്കുന്ന ഒരു ആചാരമായി ഇതിന്നും തുടരുന്നു. ലൈംഗിക വേഴ്ചകൾ അടക്കമുള്ള
നിന്ദ്യമായ മുറകളിലൂടെ വിശുദ്ധ കുർബ്ബാനയെ അപമാനിക്കുന്ന രീതിയിലാണ് കറുത്ത
കുർബ്ബാന നടത്തപ്പെടുക. ഫ്രാൻസിലെ രാജാവായിരുന്ന ലൂയിസ് പതിനാലാം-ന്റെ ഭാര്യയെ ബലിപീഠത്തിൽ നഗ്നയായി കിടത്തി, അവളുടെ നഗ്നമായ വയറിൽ കാസയും, വിരിച്ച് പിടിച്ച കൈകളിൽ രണ്ട് കറുത്ത
മെഴുകുതിരികളും വച്ചാണ് കറുത്ത കുർബ്ബാന അരങ്ങേറിയത്. ഈ കറുത്ത കുർബ്ബാന
അനുകരിച്ചുകൊണ്ടാണ് ഇന്ന് നടക്കുന്ന എല്ലാ കറുത്ത കുർബ്ബാനകളും വികാസം
പ്രാപിച്ചത്.ആശാന്തിയിലാണ്ട യുവതി യുവാക്കളെ അതിവേഗം ആകര്‍ഷിക്കതക്കരീതിയിലാണത്രെ ഇതിന്റെ ആചാരങ്ങള്‍. വേദപുസ്തകം ചവിട്ടി ദൈവത്തെ നിന്നിച്ചാണത്രെ സാത്താന്‍പൂജ നടക്കുന്നവിടങ്ങളിലേക്കുള്ള പ്രവേശനം. നഗ്നമായ ശരീരത്തിൽ കറുത്തതോ കട്ടപിടിച്ച രക്തത്തിന്റെ നിറത്തിലോ ഉള്ള കൈയ്യിലാത്ത പുരോഹിതവസ്ത്രം ധരിച്ച ആളായിരിക്കും കറുത്ത കുർബ്ബാന അർപ്പിക്കുക. ബലിപീഠത്തിൽ പൂർണ്ണ നഗ്നയായ സ്ത്രീയോ, പന്നിയോ, ആടോ, കരടിയോ ഉണ്ടായിരിക്കും. ആർത്തവ രക്തവും ബീജവും കലർത്തിയ ഓസ്തി വിശുദ്ധ കുർബ്ബാനയിൽ ഉപയോഗിക്കുന്ന വീഞ്ഞിന് പകരം കറുത്ത കുർബ്ബാനയിലാവട്ടെ ഉൻമാദത്തോടെയുള്ള ലൈംഗിക വേഴ്ചയോടൊപ്പം തന്നെ മദ്ദ്യവും മയക്കുമരുന്നും. ക്രിസ്ത്യൻ പ്രാർത്ഥനകളെ തലതിരിച്ചാണ് ഇവർ ചൊല്ലുക. ക്രിസ്തുവിന്റെ അടയാളമായ കുരിശിനെ നിന്ദിക്കുന്നതിനായി കാൽവെള്ളയിലാണ് അവർ കുരിശ് പച്ചകുത്താറുണ്ട്. വിശുദ്ധ വസ്തുക്കളെയും കുരിശിനെയും തുപ്പുക, ചവിട്ടുക തുടങ്ങിയവയും കറുത്ത കുർബ്ബാനയുടെ ഭാഗമാണ്. കറുത്ത കുർബ്ബാന മദ്യപാനത്തിലും മദിരാക്ഷിയിലുമാവും അവസാനിക്കുക. ഇതിൽ പച്ച മാംസവും മറ്റും ഉപയോഗിക്കാറുണ്ടെന്ന വ്യത്യസ്ത അഭിപ്രായവും നിലവിലുണ്ട്. ഇത്തരം ഒരു അനാചാരത്തിനു കടിഞ്ഞാണിടണ്ടത് വളരെ അത്യാവശ്യമാണ് . ഇപ്പോള്‍ തന്നെ ബ്ലാക്ക്‌മാസ്സില്‍ പങ്കെടുക്കാന്‍ മുപ്പത്തിയഞ്ചായിരം മുതല്‍ അന്‍പതിനായിരം രൂപവരെ ഈടാക്കാറുണ്ടത്രെ തുടക്കകാര്‍ക്ക് സൗജന്യം നല്‍കി മയക്കുമരുന്ന് മാഫിയ ഇതു നല്ലൊരു ബിസിനസ് ആക്കി മാറ്റിയിരിക്കുകയാണ്.